ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നൽകിയ രോഗി മരിച്ച സംഭവത്തിൽ ആരോപണ വിധേയരെ മാറ്റി നിർത്താൻ തീരുമാനം. ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിൻ്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ തുടർ നടപടി എടുക്കും. സംഭവത്തിൽ ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും.
പരാതിയുമായി ബന്ധപ്പെട്ട് വിദഗ്ദ സമിതി ഇന്ന് തന്നെ മൊഴി എടുക്കും. കുടുംബാംഗങ്ങൾക്ക് ഇക്കാര്യങ്ങൾ നേരിട്ടെത്തി സബ് കളക്ടർ ഉറപ്പ് നൽകും. സംഭവത്തിൽ അന്വേഷണത്തിന് ഡി.എം.ഒയെ ചുമതലപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ ആരോഗ്യമന്ത്രി വീണാ ജോർജും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണിൽ വിളിച്ച് സംസാരിച്ചു. ആരോഗ്യമന്ത്രിയെ വിഷയം ധരിപ്പിക്കുമെന്നും അടിയന്തര ഇടപെടലിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി അറിയിച്ചു.