സിനിമകളുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ ഏകദേശ കണക്കാണ് പുറത്തുവിട്ടതെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ്. 185 ചിത്രങ്ങൾ കഴിഞ്ഞ വർഷം പുറത്തിറങ്ങി. 35 സിനിമകൾക്ക് മാത്രമാണ് മുടക്കു മുതൽ തിരിച്ചു കിട്ടിയത്.
860 കോടി രൂപ മുതൽ മുടക്കിയപ്പോൾ 530 കോടി രൂപയോളം നഷ്ടമുണ്ടായി. തിയേറ്ററുകൾക്ക് ഉണ്ടായ നഷ്ടം കണക്കു കൂട്ടിയിട്ടില്ല. 2024നേക്കാൾ മുതൽമുടക്കും നഷ്ടവും 2025ൽ കൂടി. OTT വഴി വരുമാനം ഉണ്ടാകുന്നത് ചില ചിത്രങ്ങൾക്ക് മാത്രമാണ്.
വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഇപ്പോഴും പരിഗണിച്ചില്ല. അനുരാജ് മനോഹറിന് ആക്ഷേപം ഉന്നയിക്കാൻ അവകാശമുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷൻ സിനിമകളുടെ പട്ടിക പുറത്ത് വിട്ടിട്ടില്ല. സിനിമാ സമരം ഇന്നത്തെ ചേമ്പർ യോഗത്തിൽ ചർച്ചയാകുമെന്നും അനിൽ തോമസ് വ്യക്തമാക്കി.


