ന്യൂഡല്‍ഹി: കുട്ടികളുടെ കോവിഡ് ചികിത്സക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നാണ് പുതിയ മാർഗയിൽ പറയുന്നത്. അതേസമയം 6 മുതല്‍ 11 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയും ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ മാസ്ക് ധരിക്കാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കി.
അതുപോലെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റെംഡസിവീര്‍ ഇഞ്ചക്ഷൻ നല്‍കരുതെന്നും, സ്റ്റിറോയിഡുകളുടെ ഉപയോഗം രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളിൽ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സിടി സ്കാന്‍ സൗകര്യം ഉപയോഗപ്പെടുത്താമെന്നും പറയുന്നു. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.


