വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലെ തിരച്ചിൽ ഇന്ന് നിർത്തിവച്ചു. തിരച്ചിൽ വളരെ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാളെയും തിരച്ചിൽ തുടരുമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. മണ്ണ്മാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മേഖലയിൽ നിന്ന് മാധ്യമപ്രവർത്തകരോടെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഈ പ്രദേശം ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വീണ്ടും മഴ പെയ്താൽ ദുരന്തത്തിൻ്റെ വ്യാപ്തി കൂടുതൽ രൂക്ഷമാകുമെന്ന് രക്ഷാപ്രവർത്തകർ ഭയപ്പെടുന്നു. അതിനാൽ എത്രയും വേഗം പ്രദേശം വിട്ടുപോകാൻ ജനങ്ങളോട് നിർദേശിച്ചു. നാളെ രാവിലെ ഏഴിന് ദൗത്യം പുനരാരംഭിക്കും.