കൊല്‍ക്കത്ത: ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസ്. തദ്ദേശീയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളില്‍ അക്രമങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
രാവിലെ മുതല്‍ തന്നെ ഞാന്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. അക്രമങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. ചുറ്റും നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും ?ഗുണ്ടകളുടെ ആക്രമണത്തെകുറിച്ചും എന്നോട് സംസാരിച്ചു. ജനങ്ങള്‍ എല്ലാം ആശങ്കയിലാണ് അവര്‍ പോളിംഗ് ബൂത്തുകളിലേക്ക് പോകണം. ജനാധിപത്യത്തിന്റെ ഏറ്റവും പവിത്രമായ ദിനമാണിന്ന്. ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.’- സി വി ആനന്ദ ബോസ് പറഞ്ഞു.
രാവിലെ പോളിങ് ആരംഭിച്ചതു മുതല്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ടിഎംസി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ബിജെപിയുടെ ഒരു പോളിങ് ഏജന്റ് കൊല്ലപ്പെട്ടു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ആക്രമണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഒരു സ്ഥാനര്‍ത്ഥി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഒരു പോളിങ് ബൂത്ത് നശിപ്പിക്കുകയും ചെയ്തു.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിക്ക് അവസാനിക്കും. ജൂലൈ 11 നാണ് വോട്ടെണ്ണല്‍. സംസ്ഥാനത്തെ ക്രമസമാധാനം കണക്കിലെടുത്ത് 485 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. 70,000 പോലീസുകാര്‍ക്ക് പുറമേയാണിത്. സംസ്ഥാനത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സേന എത്തുന്നത് ആദ്യമായാണ്.