ന്യൂഡല്‍ഹി: ബീഹാറില്‍ ജെഡിയു-ആർജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ എന്‍ഡിഎ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും.
സുശീല്‍ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യതയെന്ന് റിപ്പോർട്ട്.
2025 മുതല്‍ നിതീഷിന് എൻഡിഎ കണ്‍വീനർ പദവി നല്‍കും. സ്പീക്കർ പദവി ബിജെപിക്ക് നല്‍കാനും ധാരണയായതായിട്ടാണ് സൂചന.ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നല്‍കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപിയും തമ്മിലുള്ള ധാരണ.
കഴിഞ്ഞ പാർട്ടി യോഗത്തിലാണ് ജെഡിയു ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത്. ഇന്ത്യ മുന്നണി കണ്‍വീനർ പദവിയിലിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. ബിജെപിക്കെതിരേ രൂപീകരിച്ച ഇന്ത്യ മുന്നണിയില്‍ നിന്ന് നിതീഷ് കുമാറിന്റെ പിന്മാറല് കോണ്‍ഗ്രസിന് തിരിച്ചടിയായി.