ന്യൂഡല്‍ഹി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റു ചെയ്ത മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ മൂൻകൂര്‍ ജാമ്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം.
കണ്ടല ബാങ്ക് ക്രമക്കേഡുമായി ബന്ധപ്പെട്ടാണ് ഭാസുരാംഗനെ ഇഡി അറസ്റ്റു ചെയ്തിരിക്കുന്നത്. കേരള പോലീസും ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ മുൻകൂര്‍ ജാമ്യം തേടിയാണ് ഭാസുരാംഗൻ സുപ്രീംകോടതിയില്‍ എത്തിയത്. കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി.
തനിക്ക് ക്രമക്കേഡുമായി ബന്ധമില്ലെന്നും താൻ കുറച്ചുനാള്‍ ബാങ്കിന്റെ പ്രസിഡന്റായി ഇരുന്നിട്ടുള്ളുവെന്നും ഭാസുരാംഗൻ ഹര്‍ജിയില്‍ പറഞ്ഞു. തനിക്ക് മുൻകൂര്‍ ജാമ്യം അനുവദിക്കണമെന്നും ഭാസുരാംഗൻ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.