എറണാകുളം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത് അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത് എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. മകളുടെ കണ്ണിന്റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു.
നേത്ര ചികിത്സയുമായി ബന്ധപ്പെട്ടാണ് റെയില ഒടുങ്കെ ശ്രീധരീയം ആശുപത്രിയിൽ എത്തിയത്. കേരളവുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇതിനുമുൻപും ആയുർവേദ ചികിത്സയ്ക്കായി എത്തിയിട്ടുണ്ട്. ഒടുങ്കെയുടെ മരണവുമായി ബന്ധപ്പെട്ട് കെനിയൻ അധികൃതരുമായും ഡൽഹിയിലെ കെനിയൻ ഹൈ കമ്മീഷനുമായും ബന്ധപ്പെടുന്നതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
2008 മുതൽ 2013 വരെ കെനിയയുടെ പ്രധാന മന്ത്രിയായിരുന്നു റെയില ഒടുങ്കെ. 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ പ്രധാനമന്ത്രി പദവിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ലെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ എതിരാളി വില്യം റിതോയോടാണ് ഒടുങ്കെ പരാജയപ്പെട്ടത്.