140 കിലോമീറ്ററിന് താഴെയുള്ള സ്വകാര്യ ബസ്സുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന സർക്കാർ ഉത്തരവിനെതിരെ ബസ് ഉടമകൾ സുപ്രിംകോടതിയിൽ. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമെന്നും സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.
കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവൽക്കരണത്തിന് ശ്രമമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയത്.
ആവശ്യമായ ബസ്സുകൾ പല റൂട്ടുകളിലും ഓടാൻ കെഎസ്ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയതെന്ന് സ്വകാര്യ ബസ് ഉടമകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.


