ഡിജിറ്റല്‍ പരസ്യ മേഖലയിലുള്ള ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് പിഴ. ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ അടക്കണമെന്ന് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗിള്‍ ദുരുപയോഗം ചെയ്തെന്ന ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കിയത്. 2019ല്‍ റൂപര്‍ട് മര്‍ഡോക്കിന്റെ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവ നല്കിയ പരാതിയിലാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.
കേസില്‍ നിന്ന് ലെ ഫിഗരോ കഴിഞ്ഞ നവംബറില്‍ പിന്മാറിയിരുന്നു എങ്കിലും ന്യൂസ് കോര്‍പ്, റൊസല്‍ എന്നിവ പിന്മാറാതെ മുന്നോട്ടു പോയതോടെയാണ് കേസ് അവസാനിക്കാതെ നിലനിന്നതും ഇപ്പോൾ പിഴയിടക്കിയതും. ഗൂഗിള്‍ സ്വന്തമായി പരസ്യ പ്ലാറ്റ്ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്ന് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ മറ്റ് പരസ്യ പ്ലാറ്റ്ഫോമുകളുടെയും അവയുടെ പരസ്യം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളില്‍ നല്കുന്ന മാധ്യമ സ്ഥാപനങ്ങളുടെയും സാധ്യത അടയ്ക്കുന്നു എന്നാണ് കണ്ടെത്തലില്‍ പറയുന്നത് തുടർന്നാണ് ഗൂഗിളിന് നേരെ പിഴ ഈടാക്കാൻ ഉത്തരവായത്.