ഉത്തർപ്രദേശിൽ സബർമതി എക്സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ 2.30നാണ് സംഭവം.സംഭവത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നതായി റെയിൽവേ അറിയിച്ചു. കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയിലുണ്ടായ അപകടത്തില്‍ ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്. അട്ടിമറി സംഭവം അന്വേഷിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകി.
സബർമതി എക്സ്പ്രസ് ലോക്കോമോട്ടീവ് റെയിൽവേ ട്രാക്കിൽ വച്ചിരുന്ന വസ്തുവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ വാർത്താ ഏജൻസി അനുസരിച്ച്, ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ട്രെയിനിന്റെ മുന്‍ഭാഗം പാറകളില്‍ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു.