ഡൽഹി: യുദ്ധങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടെ ഡൽഹിയിലെ പതിനെട്ടാം ബ്രിക്സ് ഉച്ചകോടിയിലേക്ക് ഉറ്റുനോക്കി ലോകം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി. 2019 ന് ശേഷം ആദ്യമായാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നത്. ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സ ഹകരണത്തിനുള്ള ചർച്ചകളാണ് പ്രധാന അജണ്ടയെന്ന് സൂചന.
ഉയർന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വിസ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം എന്നിവയിൽ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് 12.10 ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിൽ എത്തും.
പശ്ചിമേഷ്യൻ, യുക്രെയ്ൻ യുദ്ധങ്ങളിൽ ഇരുപക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന ഇറാൻ, റഷ്യ രാജ്യങ്ങളുടെ സാന്നിധ്യമാണ് ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

