തിരുവനന്തപുരം: മാസപ്പടിക്കേസിലെ ഇഡി ശിപാർശയിൽ കേസ് എടുക്കുന്നതിൽ തീരുമാനം വൈകും. നിയമോപദേശം അടുത്ത ആഴ്ച മാത്രമാണ് സർക്കാറിന് ലഭിക്കുക. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ നിയമപദേശം നൽകുകയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി ശുപാർശ അതീവ ഗൗരവമാണെന്നും കേസെടുക്കണമെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. കേസെടുക്കേണ്ട സാഹചര്യമെന്നാണ് കെപിസിസി യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തിയത്. എന്നാല്‍, എടുത്ത് ചാടി നടപടി വേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുധാരണ. പിണറായിക്കെതിരായ തുടർനടപടി ആലോചിച്ച് മതിയെന്ന് വിടി ബല്‍റാം അഭിപ്രായപ്പെട്ടു. ഉടനടി കേസെടുക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട്.

