9 മാസമായി സമരം ചെയ്യുന്ന ആശ വർക്കർമാരെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി. 238 ൽ നിന്നും 258 രൂപയായാണ് വർധിപ്പിച്ചത്. സമരത്തിൻ്റെ തുടക്കം മുതൽ അടിച്ചമർത്താൻ ശ്രമം നടക്കുന്നുവെന്നും ജെബി മേത്തർ ആരോപിച്ചു.
അതേസമയം, നിലവിലെ ഓണറേറിയം വര്ധന് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം. സംഘടന വിളിച്ചു ചേര്‍ത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. ഭാവി സമരപരിപാടികള്‍ ആലോചിക്കാനാണ് സമര സമിതിയുടെ യോഗം.
അവർക്ക് നേരിടേണ്ടി വന്നത് അനീതി. മുഖ്യമന്ത്രിയുടെ വീണാ ജോർജിന് വേണ്ടിയും ഫ്ലെക്സ് വയ്ക്കാനുള്ള ശബ്ദ സംഭാഷണം കേട്ടു. അത് അവർക്ക് നേരിടേണ്ടി വന്ന അവഹേളനം.PM ശ്രീ ഫണ്ടിനായി ഒപ്പു വെയ്ക്കുന്ന കേരളം, ആശമാരുടെ രോദനം കേൾക്കുന്നില്ലെന്നും അവർ വിമർശിച്ചു.


