ഹാങ്ഷൗ : നിശ്ചയദാര്‍ഢ്യത്തിന്റെയും വേഗതയുടെയും കരുത്തില്‍ പരുള്‍ ചൗധരി നേടിയത് ഏഷ്യൻ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണം.ഫിനിഷിംഗിന് തൊട്ട് മുമ്ബുളള 10 സെക്കൻഡിിലാണ് 5000 മീറ്ററില്‍ പരുള്‍ സ്വര്‍ണം അണിഞ്ഞത്. 15:14.75 സെക്കൻഡില്‍ ജപ്പാന്റെ റിരിക ഹിറോണകയെ മറികടന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ജപ്പാൻ താരം റിരിക 15:15.34 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് രണ്ടാം സ്ഥാനത്തെത്തിയത്. കസാഖിസ്ഥാൻ താരത്തിനാണ് വെങ്കലം. ഏഷ്യൻ ഗെയിംസില്‍ പരുളിന്റെ രണ്ടാമത്തെ മെഡലാണിത്. കഴിഞ്ഞ ദിവസം 3000 മീറ്റര്‍ സ്റ്റിപില് ചേസില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു.
28 വയസ്സുളള താരം ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 800 മീറ്ററില്‍ നിന്നാണ് പരുള്‍ പിന്നീട് 3000, 5000 ഇനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 5000, 3000 മീറ്ററുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരമിപ്പോള്‍ രാജ്യത്തിന്റെ അഭിമാനമാണ്. 2023 പരുളിന്റെ കരിയറിലെ സുവര്‍ണ വര്‍ഷമാണ്. ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ പുതിയ ദേശീയ റെക്കോര്‍ഡ് രചിച്ച പരുള്‍ പാരീസ് ഒളിമ്ബിക്സിനുളള യോഗ്യതയും നേടിയിരുന്നു.