തിരുവനന്തപുരം: പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ വിഷയം അതീവഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് ഡിജിപിയായിരുന്ന സെന്‍കുമാറിന്റെ നടപടികള്‍ സൂചിപ്പിക്കുകയും ചെയ്തു മുഖ്യമന്ത്രി. മുന്‍കാലത്ത് ഒരു പൊലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതി വരെയുണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പൊലീസില്‍ ദാസ്യപ്പണി ചെയ്യിക്കുന്ന പതിവ് കാലാകാലങ്ങളായി തുടരുകയാണ്. കൊളോണിയല്‍ സംസ്കാരത്തിന്റെ തുടര്‍ച്ചയായി പിന്തുടരുന്ന കാര്യമായി വേണം അതിനെയൊക്കെ കാണാന്‍. ബഹുഭൂരിപക്ഷം പൊലീസുകാരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരല്ല. എന്നാല്‍ ഒരു വിഭാഗം പൊലീസുകാര്‍ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യിക്കുന്നുണ്ട്. അതില്‍ ഉത്തരേന്ത്യക്കാരെന്നോ ദക്ഷിണേന്ത്യക്കാരെന്നോ ആണ്, പെണ് വ്യത്യാസമോ ഇല്ലെന്നും പിണറായി വിജയന്. ദാസ്യവൃത്തികള്ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണം തുടരുകയാണ്. ഇതിനു ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ദാസ്യപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം ഉന്നയിച്ചു. 2011ലെ പൊലീസ് ആക്റ്റിന് വിരുദ്ധമാണ് നടപടികള്‍. കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ക്യാംപ് ഫോളോവേഴ്സ് വയറ്റാട്ടിയായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുരളീധരന് നിയമസഭയില്‍ ആരോപിച്ചു. ഗവാസ്കര്‍ക്ക് മര്‍ദനമേറ്റതില്‍ അന്വേഷണം പ്രഹസനമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറഞ്ഞതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
അതേസമയം ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതില്‍ 222 പേര് ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്. തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാംപില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതില്‍ 14 പേരുടെ നിയമനം ഒരു ഉത്തരവ് പോലുമില്ലാതെയാണ്. വാക്കാല്‍ നിര്‍ദേശപ്രകാരവും നിയമനം നടന്നിട്ടുണ്ട്. വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദാസ്യപ്പണി ചെയ്യുന്നത് 18 പേരാണ്. മുന്‍ ഐജി ലക്ഷ്മണയ്ക്കൊപ്പം നാല് പേരാണ് ജോലി ചെയ്യുന്നത്. പൊലീസിന് പുറത്ത് ജോലി ചെയ്യുന്ന ഐപിഎസുകാര്‍ക്കൊപ്പം 16 പേര് ദാസ്യപ്പണിയെടുക്കുന്നു.


