നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ കാണുന്നില്ലേ.. കേരള ചരിത്രത്തില്‍ ആദ്യമായി കയ്യേറ്റങ്ങള്‍ക്കെതിരെ പരാതി വേണമെന്നു പറഞ്ഞത് ഇവിടെയാണ്. പരാതി നൽകിയിട്ടെന്താവാൻ എല്ലാം എല്ലാവരും അറിഞ്ഞല്ലോ..?. അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലേ. ഇല്ലാത്ത പ്രതിപക്ഷവും വല്ലാത്ത ബാധ്യതയാണ് നമുക്കെന്ന് പറയാതെയും വയ്യ. രണ്ട് ബിജേപിക്കാര്‍ ജയിച്ച് എത്തിയപ്പോള്‍ സന്തോഷിച്ചു. അവരും സിന്റിക്കേറ്റിലാണ്. സർവ്വോപരി അവിയൽ മയം. എന്നിട്ടാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നഗരം മോടികൂട്ടാന്‍ പോണത്രേ..! ഒന്നും വേണ്ട, കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ തന്റേടമുണ്ടാകണം. ഇതെല്ലാം കാണുമ്പോൾ ആരങ്കിലും മോശം പറഞ്ഞാൽ അവരോട് സൈബർ കോപം ഉയരും.