കൊച്ചി: ഒടുവില്‍ ആ അശ്വ ഗര്‍ജ്ജനത്തിന്റെ ഉറവിടം തെളിഞ്ഞു. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്ക് രക്ഷാകവചം തീര്‍ക്കാന്‍ ബിജെപി പരസ്യമായി രംഗത്ത് വന്നതോടെ തിരുവനന്തപുരം നാടകത്തിന്റെ ചിത്രം വ്യക്തം.മുഖ്യമന്ത്രിക്കും പൊലിസ് മേധാവിക്കുമെതിരെ ജ്വാല നടത്തിയ ആക്ഷേപ ആരോപണങ്ങള്‍ ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് മനസിലായതോടെ പുതിയ ടാഗ് ലൈനുമായി ഒപ്പമെത്തിയവര്‍ പലരും ഉള് വലിഞ്ഞു. ഫലത്തില്‍ ബിജെപിയുടെ രംഗപ്രവേശം അശ്വതി ജ്വാലയെ പ്രതിസന്ധിയിലാക്കുമെന്നാണ് സൂചന.
മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ അശ്വതി ജ്വാലയ്ക്കെതിരേ കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി. ലോക് നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയില്‍ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഷീണിതയായി അശ്വതി ആശുപത്രിയിലേക്ക്..തുടര്‍ന്ന് പൊലിസ് താല്‍ക്കാലിമായി ചോദ്യം ചെയ്യല്‍ നിര്‍ത്തി വച്ചു. ഇപ്പോള്‍ നടക്കുന്നത് തെളിവ് ശേഖരിക്കല്‍. ഇതിനിടെ തുടരന്വേഷണങ്ങളെ അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അതെസമയം വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണം നിഷേധിച്ച അശ്വതി ജ്വാല പരാതിയെ കൃത്യമായി നേരിടുമെന്നുംപറഞ്ഞു.
ഇനി ബിജെപി വക കാര്യത്തിലേക്ക്……
സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം
അശ്വതി ജ്വാലയ്ക്കായി ബിജെപി സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. അശ്വതിക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുക, ദാരുണമായി കൊല്ലപ്പെട്ട ലിഗയുടെ കുടുംബത്തിനു നീതി നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി നാളെ പൊലീസ് കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അറിയിച്ചു.
അശ്വതി സഹായിക്കാന്‍ ശ്രമിച്ച ലിഗയുടെ സഹോദരിയോടും ഭര്‍ത്താവിനോടും ഡിജിപി മോശമായി പെരുമാറി. ഒരു മാസമായി ഇവര്‍ തലസ്ഥാനത്ത് കിടന്നു കറങ്ങുകയായിരുന്നു. അന്ന് ഇവരെ അവഗണിച്ച സിപിഎമ്മും സര്‍ക്കാരും ജനങ്ങള്‍ എതിരാകുന്നതായി കണ്ടതോടെയാണു സഹായിക്കാനായി മുന്നോട്ടു വന്നത്. ഇതിനു പിന്നാലെ, ലിഗയുടെ ബന്ധുക്കളെ സര്‍ക്കാര്‍ സ്നേഹത്തടവറയില്‍ ആക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ലിഗയുടെ ബന്ധുക്കളെ സഹായിക്കുകയും നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ചുപറയുകയും ചെയ്ത അശ്വതി ജ്വാലയെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്.പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ രാജ്യാന്തര തലത്തില്‍ സംസ്ഥാനത്തിനു നാണക്കേട് ഉണ്ടാകില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു.