കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ 21കാരി പ്രസവിച്ചു. പിന്നാലെ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്നുപേര്‍ എത്തിയതോടെ ആശുപത്രി അധികൃതരും പോലീസും പ്രതിസന്ധിയിലായി.
ശനിയാഴ്ചയാണ് യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയോടൊപ്പം ഭര്‍ത്താവാണെന്ന് പറഞ്ഞ് എത്തിയ യുവാവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ആശുപത്രി രേഖകളില്‍ ഒപ്പിട്ടതും. ഞായറാഴ്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ മറ്റൊരു യുവാവ് ആശുപത്രിയിലെത്തി യുവതിയുടെ ഭര്‍ത്താവാണെന്നും കുഞ്ഞിന്റെ അച്ഛനാണെന്നും അവകാശപ്പെട്ടു. യുവതിയുടെ ഭര്‍ത്താവ് നേരത്തെ എത്തിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ യുവാക്കള്‍ തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിച്ചു.
പോലീസെത്തി യുവാക്കളോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടാമത് എത്തിയ ആള് മാത്രമാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍, രണ്ടാമത് എത്തിയ ആളല്ല ഭര്‍ത്താവെന്ന് യുവതിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. പ്രസവം കഴിഞ്ഞു യുവതി അബോധാവസ്ഥയിലായതിനാല്‍ സത്യാവസ്ഥ അറിയാന്‍ യുവതിക്ക് ബോധം തെളിയുംവരെ കാത്തിരുന്നു എല്ലാവരും. തുടര്‍ന്ന് യുവതിയുടെ മൊഴിയനുസരിച്ച് ആദ്യം വന്നയാളെയും രണ്ടാമത് വന്നയാളെയും പോലീസ് വിളിപ്പിച്ചു. അപ്പോഴാണ് തിങ്കളാഴ്ച കുഞ്ഞ് തന്റേതാണെന്നും എന്നാല്‍ യുവതിയുടെ ഭര്‍ത്താവല്ലെന്നും അവകാശപ്പെട്ട് മറ്റൊരു യുവാവ് ആശുപത്രിയിലെത്തിയത്. ഇതോടെ ആശുപത്രി അധികൃതരും പോലീസും വീണ്ടും കുഴങ്ങി.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ യുവാവാണ് തന്റെ ഭര്‍ത്താവും കുഞ്ഞിന്റെ അച്ഛനുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തെ യുവാവിന്റെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇരുവരും നേരത്തെ ബന്ധമുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ സാധ്യമല്ലെന്നും സമയം വേണമെന്നും യുവാവ് പറഞ്ഞതോടെ യുവതി ബലാത്സംഗത്തിന് പരാതി നല്കി. തുടര്‍ന്ന് ജയിലില്‍ പോയ യുവാവ് ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം യുവതിയെ വിവാഹം കഴിച്ചു. കുടുംബത്തിന്റെ എതിര്‍പ്പിനെ ഭയന്ന് ഇരുവരും വെവ്വേറെയാണ് താമസിക്കുന്നത്. യുവതിയുടെ വാട്സ് ആപ് സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ കാര്യം അറിഞ്ഞതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

