ദില്ലി: ദില്ലിയില്‍  മൂന്നാം സ്ഥാനത്തേയ്ക്ക് വീണ് ആം ആദ്മി പാര്‍ട്ടി. ആംആദ്മിയുടെ ദില്ലിയിലെ പരാജയം അവരുടെ ഏറ്റവും വലിയ പരാജയമാണ്. 2014 ആവര്‍ത്തിച്ച് ബിജെപി ഏഴ് ലോക്സഭാ സീറ്റുകളിലും വലിയ വിജയം സ്വന്തമാക്കി.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

പല മണ്ഡലങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.  ആംആദ്മിയുടെ കോട്ടയായി അറിയപ്പെടുന്ന ദില്ലിയിലെ നഷ്ടം പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതാണെന്ന് വ്യക്തമാണ്. ഏഴു മണ്ഡലങ്ങളിലും ബിജെപി 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് 2014 നെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തിയെങ്കിലും ഒരു മണ്ഡലങ്ങളിലും 30 ശതമാനം പോലും വോട്ടു നേടാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചില്ല.

ആംആദ്മിക്കും കോണ്‍ഗ്രസിനും കൂടി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലാണ് ബിജെപി ഒറ്റയ്ക്ക് നേടിയതെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് ദില്ലിയില്‍ 22.4 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ആംആദ്മി പാര്‍ട്ടിക്ക് 18.4 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 46.4 ശതമാനം വോട്ടുകളാണ് നേടിയതെങ്കില്‍ അത്തവണ  56 ശതമാനം വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചു.