ജംഷഡ്പുർ: ജാർഖണ്ഡിൽ സിആർപിഎഫ് ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ മാവോയിസ്റ്റ് യുവതിക്ക് രക്തം നൽകി ജീവൻ രക്ഷിച്ചതും സിആർപിഎഫ് ഭടൻമാർ. ഇടതുകാലിൽ വെടിയേറ്റു ചോര വാർന്നൊഴുകി കാട്ടിൽ കിടന്ന സ്ത്രീയെ ഉടൻ പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടർന്ന് മെച്ചപ്പെട്ട ചികിൽസയ്ക്കായി മറ്റൊരാശുപത്രിയിലേക്കും മാറ്റി. എഎസ്ഐ പങ്കജ് ശർമ, ഹെഡ് കോൺസ്റ്റബിൾ ബിചിത്രകുമാർ സ്വയിൻ, കോൺസ്റ്റബിൾ ബീർബഹാദൂർ യാദവ് എന്നിവരാണു രക്തം നൽകിയത്.