മധ്യപ്രദേശിലെ മാണ്ട്ലയിൽ പരിശോധനയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകൾ ഇടിച്ചു നിരത്തി. മേഖലയിൽ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടുകളിലെ ഫ്രിഡിജിൽ നിന്ന് ബീഫ് കണ്ടെത്തിയത്. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി.
നയ്ൻപുരിലെ ഭൈൻവാഹിയിൽ വൻതോതിൽ പശുക്കളെ കശാപ്പിനായി ബന്ദികളാക്കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശേധന നടത്തിയിരുന്നു.നൂറ്റമ്പതോളം പശുക്കളെയും, പശുക്കളുടെ തൊലിയും മറ്റും മേഖലയിൽനിന്നും കണ്ടെത്തിയെന്നും മണ്ട്ല എസ്പി പറഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്തു, പത്ത് പേർക്കായി തെരച്ചിൽ തുടരുകയാണ്. രണ്ട് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ശേഖരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. റച്ചിയുടെ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെന്നും എസ്പി അറിയിച്ചു.