ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. തിരച്ചിൽ നടത്തുന്നതിനിടെയാണ് കയർ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു.എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. തിരച്ചിലിനിടെ കണ്ടെത്തിയ ലോഹക്കഷ്ണങ്ങളുടെ ചിത്രങ്ങൾ നേവി പങ്കുവച്ചു.
അതേ സമയം പുഴയുടെ അടിത്തട്ടിലും മരങ്ങളിലും അടിഞ്ഞുകൂടിയ മണ്ണ് പുഴയിൽ മുങ്ങിമരിച്ചവരെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയതായി കാർവാർ എംഎൽഎ സതീഷ് സെയ്ലെ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.