വ്യാജരേഖ കാണിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ ആണ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. സുനിൽദാസിനെ കോയമ്പത്തൂർ പൊലീസ് ആണ് അറസ്റ്റുചെയ്തിരുന്നത്. മധുരയിലെ ഒളിവിടത്തിൽ നിന്നാണ് സുനിൽദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ കമലേശ്വരൻ നൽകിയ പരാതിയിലായിരുന്നു നടപടി. റിസർവ് ബാങ്കിൽ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം തിരിച്ചു കിട്ടാതെ വന്നതോടെയാണ് കമലേശ്വരൻ പൊലീസിനെ സമീപിച്ചത്.