മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഹർജിയിലെ നിയമപ്രശ്നങ്ങൾ മൂന്ന് ജഡ്ജിമാർക്ക് കൈമാറി. അതേസമയം, മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമോയെന്ന് അരവിന്ദ് കെജ്രിവാളാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു.
ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കേസിൻ്റെ വാദം കേൾക്കുന്നതിനിടെ, തിരഞ്ഞെടുപ്പ് കാരണങ്ങളാൽ കെജ്രിവാളിന് സുപ്രീം കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ മെയ് മാസം കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജരിവാളിന്റെ വാദം.