തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ പിതൃത്വത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.കെ. കരുണാകരന്റെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ്. ആ പാരമ്ബര്യം ഇനി പത്മജയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നാണ് താന്‍ പറഞ്ഞത്.
കരുണാകരന്റെ ആ രാഷ്ട്രീയ പിതൃത്വം മുരളീധരനാണ് അവകാശപ്പെടാന്‍ സാധിക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.പത്മജ തനിക്കെതിരേ കേസ് കൊടുക്കുമെന്ന് പറയുന്നത് എന്താനാണെന്ന് മനസിലാകുന്നില്ല. ബിജെപിയില്‍ എത്തിയതിന്റെ ലക്ഷണമാണവര് കാട്ടുന്നത്. കരുണാകരനെ സ്നേഹിക്കുന്ന താനടക്കമുള്ള കോടിക്കണക്കിന് കോണ്‍ഗ്രസുകാരാണ് പത്മജയ്ക്കെതിരേ കേസ് കൊടുക്കേണ്ടത്.
തന്റെ പ്രസംഗത്തിലെ ചില വാചകങ്ങള്‍ അടര്‍ത്തി മാറ്റി വിവാദമുണ്ടാക്കുകയാണ്. ബിജെപിയുടെ ഐടി സെല്‍ ഉണ്ടാക്കുന്ന ഇത്തരം വീഡിയോകള്‍ സിപിഎമ്മിന്റെ ഐടി സെല്‍ പ്രചരിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
താനാരേയും “തന്തയ്ക്ക് പിറക്കാത്തവന്’ എന്ന് പറയാറില്ല. അത് ജൈവശാസ്ത്രപരമായും രാഷ്ട്രീയപരമായും തെറ്റാണ്. ആധുക സമൂഹ ത്തില്‍ അച്ഛനും അമ്മയ്ക്കും ഒരേ പ്രാധാന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.