തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കൊള്ള നടത്തിയത്.
പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് കവർച്ച നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു. കാറിലെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് എടിഎമ്മുകളിൽ നിന്ന് 60 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് ആദ്യ കണ്ടെത്തൽ.