ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹശേഷം യുവതികൾക്ക് ലഭിക്കുന്ന ആഭരണങ്ങളും പണവും അവരുടെ ഭർത്താവും ബന്ധുക്കളും കൈക്കലാക്കുന്നു.
വിവാഹബന്ധം വേർപെടുത്തിയ ശേഷം ഈ പണവും ആഭരണങ്ങളും തിരികെ വേണമെന്ന പരാതിയുമായി മിക്ക യുവതികളും കമ്മീഷനെ സമീപിക്കാറുണ്ട്. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്കുകയാണെങ്കില് അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്നും അധ്യക്ഷ നിര്‍ദേശിച്ചു. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മിഷന് അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.