കൊച്ചി: റിപ്പോർട്ടർ ടിവിയുടെ ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. കിറ്റെക്സ് എംഡി സാബു എം. ജേക്കബ് സമര്‍പ്പിച്ച റിട്ട് ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയാണ് ചാനൽ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. എം.വി നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ കമ്പനിക്കാണ് ലൈസന്‍സ് എന്നാണ് വാദം.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.ജെ. ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്, ചെയര്മാന് റോജി അഗസ്റ്റിന്, വൈസ് ചെയര്മാന് ജോസുകുട്ടി അഗസ്റ്റിന്, ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനും ഡയറക്ടര്‍മാരായ നികേഷ് കുമാര്‍, റാണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കൂടിയാണ് ഹരജി. രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളുടെ അപ്ലിങ്കിങ് ഡൗണ്‍ലിങ്കിങ് ചട്ടങ്ങള്‍ ലംഘിച്ച് ചാനലിന്റെ ഉടമസ്ഥതയും പ്രവര്‍ത്തനവും അനധികൃതമായി നടത്തുന്നുവെന്നതാണ് ഹരജിയിലെ പ്രധാന ആരോപണം.


