സെപ്റ്റംബർ ആദ്യവാരം മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. എല്ലാ ജില്ലകളിലും ഓണച്ചന്ത നടപ്പാക്കും. 13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണച്ചന്തയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ടാണ് വിപണികൾ ആരംഭിക്കുകയെന്നും സപ്ലൈകോ അറിയിച്ചു.
വിലയിൽ ഇളവ് നൽകി ആവശ്യസാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ബജറ്റ് വിഹിതത്തിനു പുറമെ 120 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ലഭ്യമാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.മൊത്തം 205 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം വിപണി പ്രവേശനത്തിനായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് പ്രകാരം ബാക്കി 105 കോടി രൂപയാണ് ഉണ്ടായിരുന്നത്. എന്നാൽ 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.