കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുക. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. മതിൽക്കെട്ടിനും സുരക്ഷവേലിക്കും അകലെയായി നിർത്തിയിട്ട ടാക്സി കാറിൽ കയറി എം.എൽ.എ സ്ഥാനം രാജിവെക്കാനായി നിയമസഭയിലേക്ക്. സൗമ്യതകൊണ്ടും ജനപ്രിയതകൊണ്ടും ഇടതുരാഷ്ട്രീയത്തിൽ വേറിട്ട അടയാളപ്പെടുത്തലായ കെ. രാധാകൃഷ്ണൻ നിലവിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് പുതിയ നിയോഗത്തിലേക്ക് നടന്നിറങ്ങിയതും പതിവു ശൈലിയിൽ
ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാർഥിയാണ് കെ രാധാകൃഷ്ണൻ.2018 ല്‍ കേന്ദ്രക്കമ്മിറ്റിയംഗമായ രാധാകൃഷ്ണൻ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായും ഇടതുമുന്നണി തൃശൂർ ജില്ല കണ്‍വീനറായും പ്രവര്‍ത്തിച്ചിച്ചിട്ടുണ്ട്. ദലിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.