പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് സ്വതന്ത്രനായി ഡോ പി സരിൻ മത്സരിക്കും. പാർട്ടി ചിഹ്നങ്ങൾ ഇല്ലാതെയാണ് സരീൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ വേണ്ടിയാണ് പാർട്ടി ചിഹ്നം ഇല്ലാതാക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ എത്തിയിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
കോൺഗ്രസിനെതിരെയും പ്രതിപക്ഷ നേതാവ് വിഡിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് സരിൻ പാർട്ടി വിട്ടത്. ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സ്ഥാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.