ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരുവുകളിൽ നമസ്കാരം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി.അനുമതി ഇല്ലാത്ത സ്ഥലങ്ങളിലെ മൃഗങ്ങളെ കശാപ്പ്, വിലക്കപ്പെട്ട മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കണ്ടെത്തിയാൽ കർശന നടപടി ഉൾപ്പെടെയുള്ളവ സർക്കാർ പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ ഉത്തരവെന്നാണ് സർക്കാർ വിശദീകരണം. പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത്. മൃഗബലിക്ക് ശേഷം മാലിന്യ നിര്‍മാര്‍ജനം കൃത്യമായി നടത്തണം. റോഡുകള്‍ തടഞ്ഞ് നമസ്കാരം പാടില്ല തുടങ്ങിയവ നിർദേശത്തിൽ ഉൾപ്പെടുന്നു.ബക്രീദ് ദിനത്തില്‍ ബലിതര്‍പ്പണത്തിനുള്ള സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കണം. മറ്റ് സ്ഥലങ്ങളില്‍ ബലിതര്‍പ്പണം പാടില്ല. പ്രശ്നബാധിത മേഖലകളിലും നിരോധനം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ക്രമസമാധാനം കർശനമായി നടപ്പാക്കണമെന്നും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിന് സർക്കാർ നിർദേശം നൽകി.