എ.ഡി.ജി.പി ശ്രീ.അജിത് കുമാറിനെതിരായ അന്വേഷണത്തിൽ മറ്റ് ആളുകളുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം. പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തുന്നു. പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. തൃശൂര്‍ പൂരം പൊലീസ് അലങ്കോലമാക്കിയെന്ന ആരോപണത്തിലടക്കമാണ് മൊഴിയെടുക്കുക.
പി വി അൻവർ, അജിത്കുമാർ എന്നിവരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. അജിത് കുമാറിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായില്ലെന്നാണ് വിവരം. വിശദമായ ചോദ്യങ്ങളുമായി വീണ്ടും അജിത് കുമാറിന്റെ മൊഴിയെടുക്കുമെന്നും വിവരമുണ്ട്.
അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേണത്തിന്റെ റിപ്പോര്‍ട്ട് കൈമാറാന്‍ തയ്യാറാണെന്ന് അജിത് കുമാര്‍ അറിയിച്ചിട്ടുണ്ട്. അന്‍വറിന്റെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണ് ഡിജിപിക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.