ശബരിമലയിൽ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. ഭക്തർക്ക് ദർശനം അനുവദിക്കാതെ ഉത്സവം ചടങ്ങായി മാത്രം നടത്താനാണ് സർക്കാർ തീരുമാനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
മിഥുനമാസ പൂജകൾക്കായി നട തുറക്കുമ്പോൾ ഭക്തരെ അനുവദിക്കരുതെന്നും ഉത്സവം മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി തിരുവിതാംകൂർ ദേവസ്വത്തിന് കത്ത് നൽകിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നതോടെയാണ് ദര്‍ശനം വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ തത്കാലം ഭക്തജന സാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.