സ്വര്‍ണ്ണ കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ്ണകള്ളക്കടത്തില്‍ പ്രധാന പങ്കുവഹിച്ചയാള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതൊക്കെ ചെയ്യുമെന്ന് മലയാളികള്‍ വിശ്വസിക്കില്ലെന്നും കോഴിക്കോട് നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സ്ഥാപനത്തിന് വേണ്ടി ശിവശങ്കരന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം കൈപ്പിടിയിലൊതുക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിച്ചത് ദുരൂഹമാണ്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ വിമാനത്താവളത്തില്‍ സ്ഥിരമായി കറങ്ങിനടക്കാറുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എല്ലാം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതുകൊണ്ടാണല്ലോ 30 കിലോ സ്വര്‍ണ്ണം പിടിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന് പിന്നിലെന്നു മനസിലായതുമെന്നും സുരേന്ദ്രന് പരിഹസിച്ചു.
സംസ്ഥാനം അന്വേഷിച്ച കേസുകളുടെയെല്ലാം അവസ്ഥ ജനങ്ങള്‍ക്കറിയാം. പിണറായി വിജയന്റെ പൊലീസാണ് അന്വേഷിച്ചിരുന്നതെങ്കില്‍ സ്വര്‍ണ്ണം വിഭൂതിയായി മാറിയേനേ. തന്റെ ഓഫീസിന് ഇതില്‍ എന്താണ് ബന്ധമെന്നാണ് പിണറായി അന്വേഷിക്കേണ്ടത്. സോളാര്‍ കേസ് അട്ടിമറിച്ച പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി ചെയ്തതിനേക്കാള്‍ എത്ര അഴിമതി നടത്താ നാവും എന്നാണ് ഗവേഷണം നടത്തുന്നത്. ചില ഉന്നത പൊലീസ് ഓഫീസര്‍മാരുടെ സംരക്ഷണ യിലാണ് സ്വപ്ന സുരേഷ് എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. സ്വന്തം മൂക്കിന് താഴെയുള്ള വിവാദ വനിതയെ കണ്ടെത്താന്‍ ആവുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ആഭ്യന്തരവകുപ്പെന്ന് പിണറായി ജനങ്ങളോട് പറയണമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണക്കടത്തിന്റെ കേന്ദ്രമാക്കി ക്ലിഫ് ഹൗസ് മാറ്റിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി കിഡ്സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് വി.കെ സജീവന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജന്, സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, കെ.പി പ്രകാശ്ബാബു, ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.