വ്യാജരേഖകൾ ഉപയോഗിച്ച് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികൾ അതിർത്തി ചെക്ക്പോസ്റ്റിൽ പിടിയിലായി. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് സംഭവം. ഛംഗ്രബന്ദ ചെക്പോസ്റ്റിൽ എത്തിയ ബംഗ്ലാദേശ് പൗരന്മാരായ ഇനാമുൾ ഹഖ് സുഹൈൽ, ഭാര്യ സഞ്ജിത സിന ഇലാഹി എന്നിവരാണ് വ്യാജരേഖ ഹാജരാക്കി അതിർത്തി കടക്കാൻ ശ്രമിച്ചത്. അവരുടെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു.
ഇന്ത്യയിൽ വൈദ്യപരിശോധനയ്ക്കായി ഏഴ് ദിവസത്തെ മെഡിക്കൽ വിസ ലഭിച്ചതിനാലാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിനെ കൂടെ കൊണ്ടുവന്നത്. എന്നാൽ കൈവശമുണ്ടായിരുന്ന മെഡിക്കൽ വിസ വ്യാജമാണെന്ന് അതിർത്തിയിലെ പരിശോധനയിൽ വ്യക്തമായി. പിന്നാലെ സുഹൈലിനെ സൈന്യം തടഞ്ഞുവച്ച് പരിശോധിച്ചു.


