തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതാ വികസനം തടയുന്ന നിലപാട് കൈക്കൊണ്ട ബി ജെ പിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ദേശീയ പാത വികസനം അത്യന്താപേക്ഷിതമാണ്.
അത് നിര്‍ത്തി വയ്കാന്‍ നിര്‍ദേശം നല്കിയ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ വികസന സ്്വപന്ങ്ങള്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുയായിരുന്നു. ദേശീയ പാത വികസനം തടയണമെന്നാവിശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള കേരളീയ സമൂഹത്തോട് മാപ്പ് പറയണം.

അതേ സമയം യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സമര പരമ്പരകള്‍ അഴിച്ച് വിട്ട് ദേശീയപാത വികസനം തടസപ്പെടുത്തിയത് സി.പി.എം ആയിരുന്നു എന്ന കാര്യം മറക്കരുതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അന്ന് ദേശീയ പാത വികസനം അട്ടിമറിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തി നിരവധി പ്രക്ഷോഭ പരമ്പരകളാണ് അന്ന് സി പി എം അഴിച്ചുവിട്ടത്.
എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതെല്ലാം മറന്ന് വികസനത്തിന്റെ വക്താക്കളായി ചമയുന്നത് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇടപ്പള്ളി മൂത്തകുന്ന ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് 2013 ല്‍ യു ഡി എഫ് സര്‍ക്കാര്‍ എടുത്ത നടപടികളയെല്ലാം തടസപ്പെടുത്താന്‍ മുന്നില്‍ നിന്ന് സി പി എമ്മായിരുന്നു. ഇതെ തുടര്‍ന്ന് ഇടപ്പള്ളി മൂത്തകുന്നം ദേശീയ പാത വികസനം പാതി വഴിയില്‍ നില്‍ക്കുകയായിരുന്നു.
കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണെന്നുള്ള കാര്യത്തില്‍ യു ഡി എഫിന് യാതൊരു അഭിപ്രായ വ്യത്യസവുമില്ല. എന്നാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാത വികസനമുള്‍പ്പെടെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തിയത് സി പി എമ്മും ഇടതുമുന്നണിയുമായിരുന്നു.
കേരളത്തില്‍ ദേശീയ പാതാ വികസനം അനിവാര്യമാണ്. എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് ദേശീയ പാത വികസനം പൂര്‍ത്തിയാക്കേണ്ടത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അതിനെതിരെയുണ്ടാകുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. അതേ സമയം ദേശീയ പാതാവികസനത്തെ ഇത്രയും കാലം തടഞ്ഞ് നിര്‍ത്തിയതില്‍ സി പിഎമ്മിനുള്ള പങ്ക് വിസ്മരിക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു.


