മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയം രമ്യമായി പരിഹരിക്കും. സ്ഥലം കൊടുത്ത് വീട് നിർമ്മിച്ചു നൽകാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. താമസക്കാർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രനാണ് മലയിടംതിരുത്ത് കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ചത്.
വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യം. സ്ഥല ഉടമ സഹകരിച്ചാൽ രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. വർഷങ്ങളായി നിലനിൽക്കുന്ന തർക്കമാണ്, വിഷയം സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ വ്യകത്മാക്കി. കുടിയൊഴിക്കുന്ന കുടുംബങ്ങളെ പുനരസിപ്പിക്കുക എന്നത് സർക്കാരിൻറെ പ്രഖ്യാപിത നയം. എങ്ങനെ പരിഹരിക്കും എന്ന കാര്യത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. സർക്കാർ വിഷയം പരിഹരിക്കുമെന്നും മന്ത്രി വ്യകത്മാക്കി.
ക്രൂരമായ പൊലീസ് മർദ്ദനം ഇത്തവണ ഉണ്ടായി. ജനങ്ങളെ പൊലീസ് മർദ്ദിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കെ എൻ ബാലഗോപാൽ എംഎൽഎ വിമർശിച്ചു. പൊലീസ് ജനങ്ങളെ മർദ്ദിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. സുപ്രീംകോടതി വിധിയുണ്ടായിരുന്നു. പൊലീസിനെ പിൻവലിക്കാൻ ഉള്ള നിർദ്ദേശമാണ് നൽകിയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു അതിക്രമവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.


