തിരുവനന്തപുരം:അത്യാസന്ന നിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആമ്പുലന്‍ ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയു വിന് മുന്നിലാണ് രോഗിയോ ഉപേക്ഷിച്ച് ആമ്പുലന്‍സ് ജിവനക്കാര്‍ കടന്ന് കളഞ്ഞത്.
കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ രോഗിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് സ്വകാര്യ ആമ്പുലന്സായ എസ് കെ എസ് എസ് എഫിന്റെ ആമ്പുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് ആയക്കുകയായിരുന്നു. രോഗിയുടെ കൂടെ ഒരാളുമായാണ് ഇവര്‍ മെഡിക്കര്‍ കോളേജിലെത്തിയത്. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രോഗിയെ ഇറക്കിയ ശേഷം കൂടെ വന്നയാളോട് ഒ. പി ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ ആമ്പുലന്‍സ് ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെയോ ജീവനക്കാരെയോ കാണിക്കാതെ ആമ്പുലന്‍സ് ജീവനക്കാര്‍ നേരെ രോഗിയെ മെഡിക്കല്‍ ഐസിയുവിന് മുന്നില്‍ കിടത്തിയിട്ട് കടന്നു കളയാകുയായിരുന്നു.
ഈക്കാര്യങ്ങലൊന്നും ആശുപത്രി ജീവനക്കാര്‍ അറിഞ്ഞിരുന്നുന്നില്ല. ഐസിയുവിന് മുന്നില്‍ കുറേ നേരമായി ആരുമില്ലാതെ രോഗി കിടക്കുന്ന കണ്ട ജീവനക്കാര്‍ രോഗിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. രോഗിയുടെ കൈവശം ചികിത്സ വിദശാംശങ്ങളോ റഫറന്‍സ് ലെറ്ററോ, കൂടെ ആളോ മറ്റും ഒന്നുമില്ലായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ അത്യാഹിത വിഭാഗത്തില്‍ അന്വേഷിച്ചപ്പോഴാണ് ഇയാളുടെ ബന്ധുവിനെ കണ്ടെത്തിയത്. ഇതിനേ തുടര്‍ന്ന് രോഗിയുടെ ജീവന് വെച്ച് പന്താടി കൊണ്ട് രോഗിയെ ഐസിയുവിന് മുന്നില്‍ ഉപേക്ഷിച്ച് പോയ ആമ്പുലന്‍സ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്കി.
രോഗി ഇപ്പോൾ മെഡിക്കൽ ഐ.സി.യു.വിൽ.ചികിത്സയിലാണ്.
അതേ സമയം മറ്റ് അശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് വരുമ്പോൾ മെഡിക്കൽ കോളേക്കിലെ ഐ.സി.യുവിൽ വെന്റിലേറ്റർ ഒഴിവ് ഉണ്ടോ എന്ന് അന്വേഷിച്ച് കൊണ്ട് വരണമെന്ന് സൂപ്രണ്ട് അഭ്യർത്ഥിച്ചു.


