ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമുഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
370 സീറ്റ് നേടി ബിജെപി രാജ്യത്ത് അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേതാക്കള്‍ 400 സീറ്റ് ലക്ഷ്യമാക്കി പ്രവർത്തിക്കണം. മണ്ഡലങ്ങളില്‍ എല്ലാ നേതാക്കളും സജീവമാണം. വിജയം കണക്കിലെടുത്ത് അടുത്ത 100 ദിവസം പുതിയ ഊർജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണം. പ്രവർത്തകർ പുതിയ വോട്ടർമാരിലേയ്ക്കും പദ്ധതി ഗുണഭോക്താക്കളിലേയ്ക്കും എത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെ ക്ഷേമത്തിനായും ബിജെപി പ്രവർത്തിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്നും മോദി വ്യക്തമാക്കി.
പ്രതിപക്ഷത്തെപ്പോലെ വ്യജ വാഗ്ദാനങ്ങള്‍ താൻ നല്‍കാറില്ല. കള്ളം പറയുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനില്ല. 50 വർഷത്തെ കാത്തിരിപ്പാണ് രാമക്ഷേത്രത്തിലൂടെ അവസാനിച്ചത്. ദശാബ്ദങ്ങളോളം സാധ്യമാകാതിരുന്ന കാര്യങ്ങളാണ് ഈ സർക്കാർ നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.