ന്യൂഡല്‍ഹി : കുഴല്‍ കിണറില്‍ വീണ യുവാവ് മരിച്ചു. കേശോപുര്‍ മാണ്ഡിക്ക് സമീപമുള്ള ഡല്‍ഹി ജല ബോര്‍ഡിന്റെ സ്ഥലത്തെ കുഴല്‍ കിണറില്‍ വീണ യുവാവാണ് മരിച്ചത്.
പതിനാലു മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തതെന്നും ജീവന് രക്ഷിക്കാനായില്ലെന്നും മന്ത്രി അതിഷി മര്‍ലെന പറഞ്ഞു.
യുവാവ് എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാൻ അടിയന്തര നിർദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.