ന്യുഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് സ്വർണ്ണ മെഡല്‍ ജേതാവായ ബോക്സിംഗ് താരം ഡിങ്കോ സിംഗ് (42) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് 2017 മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. കരളിനെ ആണ് കാന്സറർ ബാധിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഡിങ്കോ സിംഗിന് കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ സുഖംപ്രാപിച്ച ശേഷം അര്‍ബുദ സംബന്ധമായ ചികില്‍സകള്‍ പുരോഗമിക്കവേയാണ് ഇപ്പോൾ സൂപ്പര്‍താരം വിടവാങ്ങിയത്. അര്‍ജുന, പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങളും ഡിങ്കോയെ തേടിയെത്തിയിരുന്നു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, ഒളിമ്ബിക് ബോക്സിംഗ് ചാമ്ബ്യന്‍ വിജേന്ദ്രര്‍ സിംഗ് എന്നിവര്‍ അനുശോചിച്ചു.


