കൊച്ചി: നടി ആശാ ശരത്തിന് ആശ്വാസം. കൊട്ടാരക്കര പൊലീസ് എടുത്ത നിക്ഷേപത്തട്ടിപ്പ് കേസിലെ നടപടികൾ
ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.
ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നത്. നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പ് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.
എന്നാൽ വാർത്തകൾക്ക് പിന്നാലെ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്താക്കുറിപ്പും നടി പങ്കുവച്ചിരുന്നു. ആരോടും പരാതിയോ പരിഭവമോ ഇല്ലെന്ന് ആശാ ശരത്ത് പ്രതികരിച്ചു.