മുവാറ്റുപുഴ: കര്‍ഷകരുടെ ശബ്ദം ഉയര്‍ത്തി വീണ്ടും മൂവാറ്റുപുഴ എം എല്‍ എ മാത്യു കഴല്‍നാടന്‍ നിയമസഭയില്‍. മഹാമാരിയും ലോക്ഡൗണുമൂലം ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗം കര്‍ഷകരാണ്. വിലയിടിവും വിളവെടുത്ത വിളകള്‍ വില്ക്കാന് കഴിയാത്തതും വിലയില്ലാത്ത സ്ഥിതിയും മൂലം പൈനാപ്പിള്‍ കര്‍ഷകര്‍ അടക്കമഉള്ളവര്‍ വലിയ ദുരിതത്തിലാണ്. കോവിഡ് 19 മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സംരക്ഷണമൊരുക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഡോ മാത്യു കുഴല്നാടന് നിയമസഭയില്‍ ആവശ്യപ്പെട്ട്. കര്‍ഷകര്‍ക്ക് വേണ്ടി നല്കിയ ശ്രദ്ദക്ഷണിക്കലില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 ലും 2021 ലും 20,000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിപ്പിട്ടും കര്‍ഷകര്‍ക്ക് വേണ്ടി ഒരു രൂപപോലും മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നത് വലിയ പ്രതിഷേധമാണ്. പ്രതിസന്ധിയിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ ലോണുകളില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് അവര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
വിളവെടുപ്പിന് കാശില്ലാത്ത കര്ഷകന് വിളകള്‍ നാട്ടിലെ സന്നദ്ധ സേനകള്‍ക്ക് ദാനം ചെയ്യുകയാണ്. ദുരിത ജീവിതത്തിലായ പൈനാപ്പിള്‍ – കപ്പ കര്‍ഷകര്‍ക്കായി താങ്ങ് വില ഉയർത്തണമെന്നും മാത്യു ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് ഒരാള്‍ക്ക് 50 ചാക്ക് വളം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സബ്സീഡി നിരക്കില്‍ വിതരണം ചെയ്യുന്നത് , ഇത് തികയില്ല. സംസ്ഥാനവുമായി കൂടിയാലോചിച്ചാണ് നയം രൂപികരിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയമാണിതെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ശബ്ദിക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യുന്നില്ല. കാര്‍ഷിക നയം പുനപരിശോധിച്ച് കര്‍ഷകര്‍ക്കാശ്വാസം നല്‍കണമെന്നും ശ്രദ്ധ ക്ഷണിക്കലിലൂടെ മാത്യു ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വളം ചില ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നുവെന്ന കര്‍ഷകരുടെ പരാതി അന്വേഷിക്കണമെന്നും ഡോ. മാത്യു കുഴല്‍ നാടന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.