തിരുവനന്തപുരം: ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. തെളിവുകൾ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സർട്ടിഫിക്കറ്റ്. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസമാണ് യുവതി രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്.
രാഹുലിനായി പരിശോധന വ്യാപിച്ചിരിപ്പിക്കുകയാണ്. രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. അതിജീവിത മൊഴിൽ പറഞ്ഞ തിയതിയിലെ ദൃശ്യങ്ങൾ ഡിവിആറിൽ ഇല്ല. ബാക്കപ്പ് കുറവാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, രാഹുൽമാങ്കൂട്ടത്തിലിനെതിരെ കേസ് എടുത്ത ദിവസത്തെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫ്ലാറ്റിലെ കെയർ ടേക്കറെ സ്വാധീനിച്ചാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയതത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.


