മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നേരത്തെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടി ഹേമമാലിനിയാണ് ഭാര്യ. നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ, അജീത, വിജേത എന്നിവരാണ് മക്കൾ. 2012ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്കെ ചുപ്കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്ക്രീനുകൾ ഭരിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി.
ധരം സിങ് ഡിയോൾ എന്നാണ് യഥാര്‍ഥ പേര്. 1935 ഡിസംബര്‍ 8ന് പഞ്ചാബിലെ ലുധിയാനയിലാണ് ജനനം. ജാട്ട് സമുദായക്കാരനാണ് ധര്‍മേന്ദ്ര. 19 വയസുള്ളപ്പോൾ ആദ്യവിവാഹം. പ്രകാശ് കോറായിരുന്നു. ആദ്യഭാര്യ. പിന്നീടാണ് നടി ഹേമമാലിനിയെ വിവാഹം കഴിക്കുന്നത്. അന്‍പഥ്’, ‘അനുപമ’ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് ‘ഡ്രീംഗേള്‍’, ‘ഷോലെ’ ‘ധരംവീര്‍’ എന്നീ സിനിമകളിലൂടെ നായകനിരയിലേക്ക് ഉയര്‍ന്നു. ഫൂൽ ഔർ പത്തർ, ചുപ്കെ ചുപ്കെ തുടങ്ങിയ ക്ലാസിക്കുകളിലെ പ്രകടനത്തിലൂടെ ധര്‍മേന്ദ്രയെ അന്നത്തെ യുവത്വം ആഘോഷമാക്കി മാറ്റി. ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ഷോലെ. ധര്‍മേന്ദ്രയും അമിതാഭ് ബച്ചനും മത്സരിച്ച് അഭിനയിച്ച ചിത്രം തുടർച്ചയായി 286 ആഴ്ചകൾ മുംബൈയിലെ മിനര്‍വ തിയറ്ററിൽ പ്രദര്‍ശിപ്പിച്ചിരുന്നു.


