ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍. ആക്രമണത്തില്‍ ഇസ്രായേലിലെ പാതൈ മോദിഇന്‍ റെയില്‍വേ സ്റ്റേഷന്റെ ഏതാനും ഭാഗങ്ങള്‍ക്ക് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൂതികളുടെ ആക്രമണത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ റിപ്പോർട്ട് പ്രകാരം ഈ മിസൈൽ ഒരു പ്രദേശത്ത് പതിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ല. മിസൈല്‍ പതിക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയായ ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈറണ്‍ കേട്ടതിന് പിന്നാലെ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്ക് നിസാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്ന് ഹൂതി വക്താവ് നസറുദീന്‍ അമേര്‍ പ്രതികരിച്ചു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു പ്രതികരണം.


