അമ്പലപ്പുഴയിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിന്നും ഓട്ടോ ഡ്രൈവര്‍ക്കാണ് ശംഖ് കിട്ടിയത്. എന്നാല്‍ ഇത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശംഖ് അല്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തിൽ വർഷങ്ങളായി ശുചീകരണം ചെയ്തു വന്നിരുന്നയാളാണ് വേണു. കുളത്തിൻ്റെ വടക്ക് ഭാഗത്തെ മാലിന്യം നീക്കം ചെയ്യുന്നതിനിടയിലാണ് ശംഖ് ലഭിച്ചത്.
ഇന്നലെയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് ശംഖ് ലഭിച്ചത്. ക്ഷേത്ര പരിസരത്ത് നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ശംഖ് കിട്ടിയ വിവരം ആരോടും പറയുതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞതെങ്കിലും ഭാവിയില്‍ താന്‍ കുറ്റക്കാരനാകാതിരിക്കാനാണ് ഇക്കാര്യം പറയുന്നതെന്ന് വേണു മാധ്യമങ്ങളോട് വെളിപ്പെടുത്തി.മുമ്പ് ക്ഷേത്രത്തിലെ പതക്കം മാലിന്യക്കൂമ്പാരത്തിൽ നിന്ന് ലഭിച്ചത് വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദേവസ്വം വിജിലൻസ് പരിശോധന നടത്തി.