ടി20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് മിന്നും വിജയം. 2007 ന് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത്. ഒരു മത്സരത്തിലും പരാജയം നേടാതെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിൽ മുത്തമിടുന്നത്. ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല.
തൻ്റെ പരിശീലന കരിയറിലെ അനവസാന ദിനത്തിൽ സന്തോഷത്തോടെ രാഹുൽ ദ്രാവിഡ് മടങ്ങും. ഒപ്പം വിജയ നായകനായ വിരാട് കോലിയുടെ അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനവും നടത്തി.
ഫൈനലിൽ ഇന്ത്യക്കായി നിർണ്ണായക റൺസ് നേടിയ വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. പേസ് ബോളർ ജസ്പ്രീത് ബുംറയാണ് ടൂർണമെൻ്റിൻ്റെ താരം.
നിശ്ചിത ഓവർ പിന്നിട്ടപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസ് നേടി. 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ദക്ഷിണാഫ്രിക്കയക്ക് നേടാനായത്. മലയാളികൾക്ക് അഭിമാനിക്കാനായി സജ്ഞു സാംസൺ അംഗമായിരുന്നു എന്നതിനാൽ മലയാളികൾക്കും അഭിമാനിക്കാം. അവസാന ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ശ്രീശാന്തും ടീമിൻ്റെ ഭാഗമായിരുന്നു. ലോക മലയാളി സമൂഹത്തിന് അഭിമാനിക്കാം രണ്ട് കപ്പുകളിലെയും മുത്തമിട്ട പോഴുള്ള രണ്ടു മത്സരങ്ങളിലെയും മലയാളി സാന്നിധ്യം
അതേസമയം മോശം ബാറ്റിംഗിൽ ആയിരുന്നു ഇന്ത്യയുടെ തുടക്കം. 5 ബോളിൽ 9 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടേതായിരുന്നു ആദ്യ വിക്കറ്റ്. തൊട്ടുപുറകെ 3 ബോളുകളുടെ ഇടവേളയിൽ റിഷഭ് പന്തിനെയും കേശവ് മഹാരാജ് പുറത്താക്കി. പിന്നാലെ 4 പന്തിൽ മൂന്ന് റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ കാഗിസോ റബാഡ പുറത്താക്കി. ഇതോടെ പവർ പ്ലേയിൽ 45 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.
ഓപണറായ വിരാട് കോലിയും പിന്നീടെത്തിയ അക്സർ പട്ടേലും ചേർന്നാണ് ആദ്യ ഓവറുകളിൽ ഭേദമായ സ്കോറിലെത്തിച്ചത്. 10 ഓവറിൽ 75 റൺസ് നേടിയ ഇന്ത്യ 13 ആം ഓവറിൽ 100 റൺസ് കടന്നു. 3 സിക്സറുകളുൾപ്പെടെ 47 റൺസ് നേടിയ അക്സർ പട്ടേൽ 50 തികയ്ക്കുന്നതിന് മുൻപേ മടങ്ങി. പിന്നാലെ 48 പന്തിൽ ടൂർണമെൻ്റിലെ ആ ദ്യ അർദ്ധ സെഞ്ച്വറി നേടി വിരാട് കോലി. 18 ഓവറുകൾ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 150 റൺസ് ഉയർത്തി.
പിന്നീട് മാര്‍കോ ജാന്‍സന്റെ പന്തില്‍ റബാഡയ്ക്ക് ക്യാച്ച് നല്കി കോഹ്ലി പുറത്തേക്ക്. രണ്ട് സിക്സും ആറ് ബൗണ്ടറിയുമടക്കം 59 പന്തില്‍ 76 റണ്‍സ് നേടിയാണ് കോലി മടങ്ങിയത്.
അവസാന ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും (5) രവീന്ദ്ര ജഡേജയും (2) പുറത്തായി. ഇതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസായി ഇന്ത്യയ്ക്ക്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയക്കും തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഹെന്‍ഡ്രിക്സിനെ പുറത്താക്കി ബുംറ. നാല് റണ്‍സെടുത്ത താരത്തിന്റെ സ്റ്റംപെടുത്താണ് ബുംറ ഇന്ത്യക്ക് ബ്രേക്ക് നല്‍കിയത്. പിന്നാലെ എയ്ഡന്‍ മാര്‍ക്രത്തിനെ അര്‍ഷ്ദീപ് സിങ്ങും പുറത്താക്കി. പവർ പ്ലേയിൽ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് നേടി. 21 പന്തിൽ 31 റൺസ് നേടിയ സ്റ്റബ്സിനെ അക്സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഇന്ത്യയ്ക്കെതിരായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12-ാം ഓവറില്‍ 100 റണ്‍സ് കടന്നു. പിന്നാലെ ഡി കോക്ക് പുറത്തായി. 39 റണ്‍സെടുത്ത ഡി കോക്കിനെ അര്‍ഷ്ദീപ് സിങ് കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു.
ഹെൻ്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കക്കായി മികച്ച സ്കോർ നേടിയത്. 23 പന്തിലാണ് താരം അര്‍ദ്ധ സെഞ്ച്വറി നേടിയത്. 52 റൺസ് നേടിയ ക്ലാസനെ ഹാര്‍ദിക് പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.
രണ്ട് റൺസ് മാത്രം നേടിയ മാര്‍കോ ജാന്‍സണെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി.
ആവേശകരമായ മത്സരം അവസാന ഓവറിൽ 19 റൺസാണ് ദക്ഷിണാഫ്രിക്കയക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ തന്നെ മില്ലര്‍ പുറത്ത്. സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത് അത്ഭുത ക്യാച്ചാണ് മില്ലറെ പറഞ്ഞയച്ചത്. സിക്സെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്. അടുത്ത പന്തില്‍ കഗിസോ റബാദ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. നാലാം പന്തില്‍ കേശവ് മഹാരാജ് സിംഗിള്‍ നേടി. പിന്നാലെ ഹാര്‍ദിക് വൈഡ് എറിഞ്ഞു.അഞ്ചാം പന്തില്‍ റബാദ (4) പുറത്ത്. ഇതോടെ ഇന്ത്യ കിരീടമുറപ്പിച്ചു. അവസാന പന്തില്‍ നോര്‍ജെ ഒരു റണ്‍ നേടി. രണ്ട് റൺസ് നേടിയകേശവ് മഹാരാജ് പുറത്താവാതെ നിന്നു.